Sunday, September 21, 2014

അപരിചിത

     പിന്നിലേക്കോടിമറയുന്ന സമതലങ്ങളെ നോക്കി നീയിരുന്നു സ്വപ്നം കാണുന്നുണ്ടായിരുന്നു... ആ കാഴ്ചയുടെ മനോഹാരിതയിലേയ്ക്ക്‌ നീ നിന്റെ പ്രണയവും ചേർത്തു വച്ചുവെന്നു ഇടയ്ക്കിടെ മിന്നി മറയുന്ന നിന്റെ നേരിയ നാണം കലർന്ന പുഞ്ചിരിയിൽ നിന്നും ഞാൻ അനുമാനിച്ചു...

      സന്ധ്യ അവളുടെ ചുവപ്പിനുമീതെ മഴക്കാറിന്റെ നേർത്തൊരു ദുപ്പട്ട വലിച്ചിട്ടു. ജനലിലൂടെ നിന്റെ വലത്തെ കവിളിനു ചായം പൂശിയ വെയിലിനൊപ്പം നേർത്തൊരു മഴത്തലോടൽ...

     നീ പോലുമറിയാതെ നിന്നെയിങ്ങനെ നോക്കിയിരിക്കാൻ എന്തു രസമാണെന്നോ... ഞാൻ വെറുതെ നിന്റെ മനസ്സു വായിക്കാൻ ശ്രെമിക്കും... ആർക്കും പിടികൊടുക്കാത്ത ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കുസൃതി കാട്ടുകയും കുറുകുകയും ചൂടേറ്റുറങ്ങാൻ കൊതിക്കുകയും ചെയ്യുന്ന പാവം മനസ്സായിരിക്കാമതെന്നു ലക്ഷണം കണ്ടിട്ടു തോന്നുന്നു...

     ഇനി വരാനിരിക്കുന്ന ഇരുട്ടിന്റെ കൂടുകൂടി താണ്ടിയാൽ എനിക്കിറങ്ങാനുള്ള സ്റ്റേഷനാകും. അതിനു മുൻപു നമ്മളൊന്നു പരിചയപ്പെട്ടിരുന്നെങ്കിൽ...

    അല്ലെങ്കിൽ വേണ്ട, എന്നെങ്കിലും കണ്ടുമുട്ടാനുള്ളവരാണെങ്കിൽ നമ്മൾ കണ്ടുമുട്ടുകതന്നെ ചെയ്യും. അതുവരെ ആ സ്വപ്നമൊഴിയാത്ത മിഴികളെ ഞാൻ മറക്കാതിരിക്കട്ടെ

No comments:

Post a Comment