Tuesday, October 6, 2015

മാപിനി


നിലനിൽപ്പേ ഘടികാര മണലേ ആത്മാവിൻ മരണങ്ങളേ.. സ്വപ്നമേ സ്വൈര്യമേ ആവിപറക്കുന്ന ഖിന്നതയേ.. അസ്തിത്വം പറക്കാൻ മടിക്കും നാണയക്കൂമ്പാരക്കൊതിയേ.. പ്രാണനേ നിൻ വിലയറിയാത്ത കരളിനു കൗതുകത്തിളക്കം നിറയ്ക്കും ലോഹമേ- ലോകമേ.. ഇലക്കൂർമ്പലിൽത്തട്ടിയുടഞ്ഞ നിലവേ നിഴൽച്ചിത്രം പച്ചകുത്തിയൊരെന്നുടലേ.. പറയാൻ കൊതിപ്പതിത്രമാത്രം.. ഇഹമല്ല ഞാനായിരുന്ന-ഇനിയാകാനിരിക്കുന്ന പരം മാത്രമാണു പരമ പ്രധാനം.