നിലനിൽപ്പേ ഘടികാര മണലേ
ആത്മാവിൻ മരണങ്ങളേ..
സ്വപ്നമേ സ്വൈര്യമേ
ആവിപറക്കുന്ന ഖിന്നതയേ..
അസ്തിത്വം പറക്കാൻ മടിക്കും
നാണയക്കൂമ്പാരക്കൊതിയേ..
പ്രാണനേ നിൻ വിലയറിയാത്ത കരളിനു
കൗതുകത്തിളക്കം നിറയ്ക്കും ലോഹമേ- ലോകമേ..
ഇലക്കൂർമ്പലിൽത്തട്ടിയുടഞ്ഞ നിലവേ
നിഴൽച്ചിത്രം പച്ചകുത്തിയൊരെന്നുടലേ..
പറയാൻ കൊതിപ്പതിത്രമാത്രം..
ഇഹമല്ല ഞാനായിരുന്ന-ഇനിയാകാനിരിക്കുന്ന
പരം മാത്രമാണു പരമ പ്രധാനം.