പറയാതൊരു പെരുമഴ..
കുടമറന്ന് നീ...
കുടയുമായ് ഞാൻ...
മഴയിലേയ്കു തുറന്ന ചുവന്ന വാതിലിൽ നീ...
കുടനിവർത്തിയടുത്ത ഞാൻ...
ആളൊഴിഞ്ഞ നാട്ടുവഴി..
കുതിര ഞെക്കി ഓർക്കാപ്പുറത്തു
നിന്റെ കുസൃതി..
കുട വെടിഞ്ഞു വിരൽ കോർത്തു
മഴയിലങ്ങനെ നാം...
അകലെ നമ്മെ നോക്കി
മെല്ലെചിരിച്ചു സന്ധ്യ