Thursday, October 22, 2020

കടലേ...

കടലേ...
തിരകൾക്കു പോലുമറിയാത്ത ദിശയിൽ
നിന്നടിത്തട്ടിൽ നദിയൊഴുകിടുന്നു...
നിലാവിതല്ല !
ഭീരുവാമിന്ദ്രൻ ചന്ദ്രൻ കറുക്കവേ-
നിറവുമായ്ച്ചാരുന്നു നിൻ ലോല തൽപങ്ങളിൽ..
കയ്പ്പാണു നിന്നുള്ളിലൊഴുകും നദിക്കരെ
വിളയും ഹൃദയ ഫലം രുചിക്കെയെന്നാരോ..
വിളവെടുക്കും ദിനം കറുക്കുന്നതു കണ്ടോ
നിൻ പ്രിയ നദീനിറമമാവാസി പോൽ...
വീണാനാദം... ഹാ..! തോൽ വി തൻ വ്വീണാ നാദം,
ഏതോ അടച്ചിട്ട വിരഹത്തിൻ വിടവിലൂടൊഴുകിവീണീപ്പുൽത്തകിടിക്കു തീപടർത്തെ-
യനുരാഗം മരിച്ചൊരീ മണ്ണിൽ മുളയ്ക്കാൻ മടിക്കുന്നു
പൂവിൻ തലമുറ പാട്ടിൻ തലമുറ
താനേയഗ്നിയിലമരാൻ കൊതിച്ചൊരെൻ പട്ടട...
മഷിയൂറി മഷിയൂറി കടലാസ്സിലെഴുതിയ-
തൊക്കെ മറച്ചൊരെൻ പേന ...
പെരുമ്പറ കൊട്ടുന്ന ഭിത്തിയിൽ കോറിയ,
മായാൻ തുടങ്ങുന്ന വാക്കുകൾ
ഛിന്നമാം ഭിന്നമാം ചിത്രങ്ങൾ...
സ്വപ്നം കണ്ടു മദിച്ചിരുന്നൊരു ജോഡി കണ്ണുകൾ-
പേരുച്ചരിച്ചുന്മാദം കൊണ്ട ചുണ്ടുകൾ..
നിൻ ധ്വനി തിരിച്ചറിഞ്ഞുന്നം പിടിച്ചന്നു പിന്നിയതിൻ പിന്നിലുമ്മവച്ചുമ്മവച്ചുമ്മവച്ചന്നത്തെയോർമ്മകൾ...
കടലേ...
ഓർമകൾക്കിന്നു നീ വിടതരിക..
വീണമീട്ടിയവനും പാട്ടുപാടിയവനും
ശാപഗ്രസ്ഥമാം ചിഹ്നങ്ങൾ കോറിയവനു-
മാർക്കും മുഖം തരാതൊടുങ്ങിടട്ടെ...
പരമ്പരയന്യമായ്‌ തീന്നിടട്ടെ...
കടലേ നിൻ കരകൾ തളിർത്തിടട്ടെ

No comments:

Post a Comment