Thursday, October 22, 2020


ഇവരൊക്കെ എന്നെ സ്നേഹിക്കുന്ന ഓരോ വഴികളേ .... അപ്പനാണെങ്കിൽ സ്നേഹം കൂടുമ്പോ പച്ചത്തെറി വിളിക്കും " എടാ കഴുവേർട മോനേ " എന്നു വിളിച്ചു സ്നേഹിക്കുമ്പോ ഞാൻ തിരിച്ചു ചോദിക്കും അതിലെകഴുവേറി അപ്പൻ തന്നല്ലേ എന്ന് . അപ്പന്റെ ഗൗരവത്തിന് പിന്നിലൊരു കുരുത്തംകെട്ട കുറുമ്പൻ ചെക്കനുന്ടെന്നു തോന്നാറുണ്ട്. ((ഇതെഴുതുമ്പോൾ mp3 പ്ലെയറിൽ " ഉണരുമീ ഗാനം " വന്നത് യാദൃശ്ചികം ) അമ്മയ്ക്കാണെങ്കിൽ എന്നെ കാണാൻ കിട്ടുന്നില്ലെന്ന പരാതി പറഞ്ഞു സങ്കടപ്പെട്ടും നാവിനിഷ്ടമുള്ളതെണ്ണിപറയിപ്പിച്ചു അതൊക്കെ ഉണ്ടാക്കിത്തന്നു റു നിറപ്പിക്കാനും പിന്നെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓര്മവെച്ചനാൾ മുതൽ eനെറുകയിൽഎനിക്ക് സംരക്ഷണമായി ചക്കരയുമ്മയും തന്നു സ്നേഹിക്കാനാണിഷ്ടം പെങ്ങന്മാർക്കാണെങ്കിൽ എന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു അഭിമാനിക്കാനും എൻറെ വീഴ്ചകളിൽ കൈത്താങ്ങാകാനും എന്നോട് വഴക്കിടാനും പിന്നെവന്നു കൂടാനും പഴയ കാര്യങ്ങൾ എണ്ണിപ്പറഞ്ഞു കളിയാക്കാനും വളർത്തിയും തളർത്താൻ ശ്രെമിച്ചും എന്റെ കഴിവുകൾക്ക് പരിധിയില്ല എന്നെനിക്കു മനസ്സിലാക്കാൻ സഹായിച്ച ബന്ധുക്കൾ കൂട്ടുകാർ ഒരുപാടുണ്ട്‌ ചെറുപ്പത്തിലെ കൂട്ടുകാർ, പള്ളീലെ ചങ്ക് പിള്ളേർ- ഞങ്ങള് കോട്ടയം ഭാഷയിൽ മുറ്റ് പിള്ളേർ, പിന്നെ സ്‌കൂളിലൊപ്പം പഠിച്ചവന്മാര് ITI ൽ ഒപ്പം പഠിച്ചവർ പല കമ്പനികളിലെ ആശാന്മാർ കൂടെ ജോലി ചെയ്ത, ഒപ്പം താമസിച്ച മഹാന്മാർ ... എന്റെ കഴിവുകൾക്ക് പ്രചോദനമായി എന്നും കട്ട സപ്പോർട്ട് തരുന്ന എന്റെ മേലധികാരികൾ എന്റെ ആശയങ്ങൾ ആവേശം ചോരാതെ പ്രാവർത്തികമാക്കാൻ കൂട്ടുനിൽക്കുന്ന എന്റെ ടീം അംഗങ്ങൾ എല്ലാവര്ക്കും അവരവരുടേതായ രീതികളുണ്ട് എന്നെ സ്നേഹിക്കുവാൻ ഏറ്റോം അവിസ്മരണീയമായിഅവിസ്മരണീയമായി ഇക്കഴിഞ്ഞ ജന്മദിനം ആഘോഷിച്ചു എന്റെ കണ്ണ് നനയിച്ചു പഹയന്മാർ.. മനസ്സുനിറയെ നന്ദിയോടെയേ നിങ്ങളെയെല്ലാം ഞാൻ സ്മരിക്കൂ നിങ്ങളെ സമ്മാനിച്ച ദൈവത്തിനു നന്ദി എല്ലാറ്റിനുമപ്പുറം ഞാൻ നന്ദിപറയാനിശ്ചിക്കാത്ത ഒരേയൊരാൾ അതെന്റെ അന്നമ്മയാണ് നീ ഞാനും ഞാൻ നീയുമായിരിക്കെ ഇതിനൊക്കെ എന്ത് പ്രസക്തി അല്ലെ പെണ്ണെ ? പക്ഷെ , നിന്നെയെനിക് സമ്മാനിച്ചവരോടെനിക്ക് തീരാത്ത നന്ദിയുണ്ട് നീതു , നന്ദിത ടീച്ചർ , ജോമോൻ , ജോർജ് മാഷ് , വത്സമ്മച്ചി അങ്ങനൊത്തിരിപ്പേർ ബെഡ് റെസ്റ്റിലായിരിക്കുമ്പോ നൊസ്റ്റികൾ മല്സരിക്കുന്നു. വെറുതെ കാലങ്ങളിലൂടെ യാത്രപോകുന്നു ചില അപകടങ്ങളും അതിന്റെ വിശ്രമവും തിരക്കിട്ട ഈ ജീവിതത്തിൽ നല്ലതിനാണെന്നു തോന്നിപ്പോകുന്നു... എന്റെ ലോകം മുഴുവൻ സ്നേഹമായിരുന്നുവെന്ന് തിരിച്ചറിയുന്നു

No comments:

Post a Comment